Saturday, September 29, 2007

കുടജാദ്രിയില്‍...


"കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി...

ഗുണദായിനി സര്‍വ്വശുഭകാരിണി... "

' നീലക്കടമ്പ് ' എന്ന ചിത്രത്തിലെ ഈ മനോഹര ഗാനം നിങ്ങള്‍ക്കായ് വീണ്ടും... ദാസേട്ടനും ചിത്രയും ഒരുമിച്ച് പാടിയിരിക്കുന്നു... !

കഴിഞ്ഞ പരീക്ഷണത്തിന്റെ കൂടെ ഒരു എക്സ്ട്രാ പരീക്ഷണം കൂടി ഉണ്ട്... അവസാന ഭാഗത്ത്...

എന്റെ ഇഷ്ട സംഗീതസവിധായകരിലൊരാളായ രവീന്ദ്രന്‍ മാഷിന്റെ സംഗീത സംവിധാനത്തില്‍ യേശുദാസും ചിത്രയും തനിയേ ആലപിച്ച ഈ ഗാനം... മിക്സ് ചെയ്ത് ഒരു യുഗ്മഗാനമാക്കി നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

ഗാനരചന ആരാണെന്നറിയില്ല... അറിയാവുന്നവര്‍ ഒന്നു കമന്റിയാല്‍ കൊള്ളാമായിരുന്നു.

കേട്ട് അഭിപ്രായമറിയിക്കുമല്ലോ...

Friday, September 28, 2007

ഒരു നറു പുഷ്പമായ്...

ഒരു പരീക്ഷണം കൂടി.


"ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുനയാരുടേതാവാം....

ഒരു മഞ്ചുഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന നിനവുകളാരെയോര്‍ത്താവാം.... "

'മേഘമല്‍ഹാര്‍' എന്ന ചിത്രത്തിലെ ദാസേട്ടനും, ചിത്രയും തനിയെ തനിയെ ആലപിച്ച ഈ ഗാനം മിക്സ് ചെയ്ത് ഒരു ഡ്യൂയറ്റാക്കി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു... പ്രണയത്തെ പ്രണയിക്കുന്ന എല്ലാവര്‍ക്കുമായ്....

ഗാനരചന ഓ.എന്‍.വി. സാറും, സംഗീത സംവിധാനം രമേഷ് നാരായണും നിര്‍വഹിച്ചിരിക്കുന്നു. ആലാപനം യേശുദാസും ചിത്രയും ചേര്‍ന്ന്...

കൂട്ടിയിണക്കിയത് സഹയാത്രികന്‍.

കേട്ട് അഭിപ്രായമറിയിക്കുമല്ലോ...

ഈ ഗാനം പോസ്റ്റ് ചെയ്യാന്‍ ഇടയാക്കിയ ' ഇനിയുമുറങ്ങാത്ത മേഘമല്‍ഹാര്‍ ' എന്ന ദൃശ്യന്‍ മാഷുടെ പോസ്റ്റിനു പ്രത്യേകം നന്ദി പറയുന്നു


Wednesday, September 26, 2007

സുഹൃത്ത്

നമസ്ക്കാരം,
ഒരു പുതിയ സംരംഭം... ഞാന്‍ ഈ-മെയിലിലൂടെയും മറ്റും വായിച്ചറിഞ്ഞ ചില കൗതുകകരമായ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവക്കാനൊരു വേദി... ഇതിലെ ലീലാവിലാസങ്ങള്‍ നിങ്ങള്‍ ഒരു പക്ഷെ കേട്ടതായിരിക്കാം.... എന്നാലും വായിച്ചപ്പോള്‍ കൗതുകം ഉണര്‍ത്തിയവയും എന്റെ ചില അഭ്യാസങ്ങളും എന്റേതായ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു... സ്നേഹപൂര്‍വ്വം,
സഹയാത്രികന്‍.


ഇതില്‍ ആദ്യത്തേത്.... 'സുഹൃത്ത്' ' ഒരു സര്‍ദാര്‍ജി ഫലിതം.



ഒരു ദിവസം ബാന്ദാ സിംഗിനോട് അദ്ദേഹത്തിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഇങ്ങനെ പറഞ്ഞു...

"ബാന്ദാജി, ഞാന്‍ പറയുന്നത് കേട്ട് നിങ്ങള്‍ വിഷമിക്കരുത്, ഞാന്‍ നിങ്ങളുടെ ഭാര്യയേയും നിങ്ങളുടെ ഒരു സുഹൃത്തിനേയും കാണാന്‍ പാടില്ലാത്ത ഒരു ചുറ്റുപാടില്‍ കണ്ടു... സംശയം തോന്നിയ ഞാന്‍ അവരെ പിന്തുടര്‍ന്നു... അവരിപ്പോള്‍ താങ്കളുടെ വീട്ടിലുണ്ട്... അവര്‍ നിങ്ങളുടെ ബെഡ്റൂമില്‍ കേറുന്നത് കണ്ടുകൊണ്ടാണു ഞാന്‍ വരുന്നത്... ഇപ്പോള്‍ ചെന്നാല്‍ കൈയ്യോടെ പിടികൂടാം".

ഇത് കേട്ട ബാന്ദാ ഉടനെ ഓഫീസില്‍ നിന്നിറങ്ങി വീട്ടിലേക്കോടി... അല്‍പ്പ സമയത്തിനു ശേഷം ദേഷ്യത്തോടെ ഓഫീസില്‍ തിരിച്ചെത്തിയ ബാന്ദാ നേരത്തെ ഭാര്യയെപ്പറ്റി പറഞ്ഞാളുടെ അടുത്ത് ചെന്ന് അയാളുടെ ചെകിട്ടത്തൊന്ന് പൊട്ടിച്ചു... പ്ടേ.....!

കാര്യമറിയാതെ അന്ധാളിച്ചു നിന്ന അയാളോട് ബാന്ദാ ദേഷ്യത്തോടെ ഇപ്രകാരം പറഞ്ഞു... ,

"നിങ്ങളെന്തനാവശ്യമാണു ഹേ ഈ പറഞ്ഞത്... എന്റെ ഭാര്യയുടെ കൂടെയുള്ളയാള്‍ എന്റെ സുഹൃത്തൊന്നുമല്ല...!"